കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായിരിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. മലയാള സിനിമയിലെ സൂപ്പര്‍താരം സംവിധായകനായി മാറുന്ന സിനിമയാണ് ബറോസ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
വന്‍താര നിര തന്നെയായിരിക്കും ചിത്രത്തില്‍ അണിനിരക്കുകയെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. പൂജാ ചടങ്ങും താരങ്ങളാല്‍ സമ്പന്നമായിരുന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലാൽ തുടങ്ങി നിരവധി സംവിധായകരും പൂജയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പൂജാ വേളയിലെ ചിത്രങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ്.
മലയാളത്തിന്‍റെ താര രാജാക്കന്മാരുടെ സമാഗമം ഇരുവരുടേയും ഫാൻസ് ആഘോഷമായിരിക്കുകയാണ്. സിനിമാരംഗത്തു നിന്നുള്ള ഒട്ടനവധിപേര്‍ ലാലിന് ആശംസകളേകി ചടങ്ങിനായി എത്തിയിരുന്നു. ചടങ്ങിൽ ആദ്യ ഭദ്രദീപം കൊളുത്തിയത് മമ്മൂട്ടിയായിരുന്നു. സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും കേട്ടും കണ്ടും അനുഭവിച്ചും ഞങ്ങള്‍ നാല് പതിറ്റാണ്ട് ഒരുമിച്ചാണ് ഇതുവരെയെത്തിയത്. മലയാളികള്‍ക്ക് എന്നും ആഹ്ളാദിക്കാനും അഭിമാനിക്കാനും പറ്റിയ നിമിഷങ്ങളാണിത്. ഭാഷഭേദമെന്യേ എല്ലാ ജനങ്ങളിലേക്കും എത്തിച്ചേരുന്ന ഒരു സിനിമയുടെ ഭാഗമായി ഇവിടെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ലാലിനും ടീമിനും ആശംസകളെന്നുമാണ് ബറോസ് പൂജ വേളയിൽ മമ്മൂട്ടി പ്രസംഗത്തിനിടെ പറയുകയുണ്ടായത്.
മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ;
‘ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍ എല്ലാവരും. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്ബോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍്‌ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തതകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.
ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്‌ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്. ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമായി ഞാന്‍ കാണുന്നു.
എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നു.“