ഒടിടിയിൽ റിലീസാകുന്ന സിനിമകളുമായി സഹകരിച്ചാൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിയോക്ക്. ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാൽ ചെയ്താൽ ഫഹദിന്‍റെ മെയ് റിലീസായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നാണ് സംഘടനയുടെ താക്കീത്.
പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ ബന്ധപ്പെട്ട് ഫിയോക്കിന്‍റെ തീരുമാനങ്ങൾ അറിയിച്ചിരുന്നു. ഒ.ടി.ടി ചത്രങ്ങളിൽ അഭിനയിക്കില്ലെന്ന് എന്ന് ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് ഫഹദിന്‍റെ നിലപാടെന്നാണ് റിപ്പോർട്ട്.
ഫഹദ് അഭിനയിച്ച സീ യു സൂൺ, ഇരുള്‍, ജോജി തുടങ്ങിയ സിനിമകള്‍ തുടർച്ചയായി ഒടിടിയിൽ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്ക് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.