തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ തമിഴകത്തിന്‍റെ തലൈവർ രജിനികാന്തിന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ്സി നിമാമേഖലയിലെ ഏറ്റവും പരമേന്നത പുരസ്‌കാരമായ ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് രജിനികാന്ത് അര്‍ഹനായതായി അറിയിച്ചത്.
Happy to announce #Dadasaheb Phalke award for 2019 to one of the greatest actors in history of Indian cinema Rajnikant ji
— Prakash Javadekar (@PrakashJavdekar) April 1, 2021
His contribution as actor, producer and screenwriter has been iconic
I thank Jury @ashabhosle @SubhashGhai1 @Mohanlal@Shankar_Live #BiswajeetChatterjee pic.twitter.com/b17qv6D6BP
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മികച്ചനടന്മാരില്‍ ഒരാളായ ഇതിഹാസതാരം രജിനികാന്തിന് 2019ലെ 51ാം ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടനും നിര്‍മാതാവും തിരക്കഥാകൃത്തും ഉള്‍പ്പെടെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നല്‍കുന്നതെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ദാദ സാഹേബ് ഫാൽകെ പുരസ്‌കാരം.
അതോടൊപ്പം തന്നെ അവാർഡ് നിര്‍ണ്ണയിച്ച ജൂറിയെ അദ്ദേഹം അഭിനന്ദിച്ചിട്ടുമുണ്ട്. ആശാ ഭോസ്‍ലെ, സുഭാഷ് ഘായ്, മോഹൻലാൽ, ശങ്കര്‍ മഹാദേവൻ, ബിശ്വജീത്ത് ചാറ്റര്‍ജി എന്നിവര്‍ക്കാണ് മന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്.
ബസ് കണ്ടക്ടറായി ജോലി ചെയ്ത ശേഷം 1975 ലാണ് രജിനികാന്ത് സിനിമാലോകത്തേക്ക് എത്തിയത്. അപൂര്‍വ രാഗങ്ങള്‍ ആണ് ആദ്യമായി അഭിനയിച്ച ചിത്രം. ശേഷം ഇതുവരെ 160ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. അണ്ണാത്തെ എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
തെന്നിന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെയാളാണ് രജിനികാന്ത്. ഇതിഹാസ താരങ്ങളായ ഡോ രാജ്കുമാർ, അക്കിനേനി നാഗേശ്വർ റാവു, കെ ബാലചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ മുമ്പ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി മുമ്പ് രജിനികാന്തിനെ ആദരിച്ചിട്ടുമുണ്ട്.