2018 ലെ ചെക്ക്കേസിൽ താര ദമ്പതികളായ ശരത്കുമാറിനും, രാധികയ്ക്കും തടവ് ശിക്ഷ. കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ തടവിന് പുറമെ, അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തിയിട്ടുള്ളതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരെയും കൂടാതെ മറ്റു രണ്ടുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ശരത്കുമാർ, രാധിക, ലിസ്റ്റിൻ, സ്റ്റീഫൻ എന്നിവർ പങ്കാളികളായ മാജിക് ഫ്രെയിംസ് ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ പ്രതികരിച്ചു.