കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകി. ചലച്ചിത്ര നിർമ്മാതാവ് ഹരിഹരന് ജെ.സി ഡാനിയേൽ അവാർഡും അദ്ദേഹം നൽകി സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്റെ മാതൃകയില്‍ ടെലിവിഷൻ രംഗത്തും സമഗ്രസംഭാവനയ്ക്ക് അവാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍. രണ്ടുലക്ഷം രൂപയാണ് പുരസ്കാരത്തുക.
COVID-19 പ്രോട്ടോക്കോളുകൾ കാരണം ചടങ്ങിലേക്കുള്ള പ്രവേശനം അവാർഡ് ജേതാക്കൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായി പരിമിതപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കം ഒഴിവാക്കിയായിരുന്നു പുരസ്കാരദാനം. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ഓരോരുത്തരും എടുക്കുകയായിരുന്നു.
50 വർഷം പൂർത്തിയാക്കിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മലയാള സിനിമയുടെ കലാപരമായ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റഹ്മാൻ സഹോദരന്മാർ (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) സംവിധാനം ചെയ്ത വസന്തി, ഒരു സ്ത്രീയുടെ അതിജീവനത്തെക്കുറിച്ചുള്ള കഥയാണ് മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത്, ലിജോ ജോസ് രണ്ടാമത്തെ മികച്ച സംവിധായകനുള്ള പുരസ്കാരം ജല്ലിക്കട്ടിനായി നേടി. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സ്വഭാവ നടന്‍ നിവിന്‍പോളി, നടി സ്വാസിക തുടങ്ങിവര്‍ അവാര്‍ഡുദാനച്ചടങ്ങിന് താരത്തിളക്കമേറ്റി.
വിവിധ വിഭാഗങ്ങളിലായി 53 പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചതിലുള്ള നന്ദി അവാർഡ് ജേതാക്കള്‍ അറിച്ചു. ജെ സി ഡാനിയേൽ പുരസ്കാരം ഹരിഹരന് വേണ്ടി മുന്‍ചീഫ് സെക്രട്ടറിയും ഗാനരചിതാവുമായ കെ ജയകുമാർ ഏറ്റുവാങ്ങി.25 വർഷം തികയുന്ന ഐഎഫ്എഫ് കെയുടെ തപാൽ സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.