ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രം മെയ് 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്.
കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആയ സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് സിനിമയുടെ പ്രേമേയം. നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഒരു പോലീസുകാരന്റെ പ്രധാനവേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ദുൽക്കറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. എം സ്റ്റാർ എന്റർടൈൻമെന്റെിനൊപ്പം ദുൽഖർ സൽമാന്റെ നിർമാണക്കമ്പനിയായ വെൽഫയർ ഫിലിസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഈ സിനിമ ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും യു.എ.ഇ യിലുംമായാണ് ചിത്രീകരിച്ചത്. ദുബായിലും മറ്റും ഷൂട്ടിംഗ് പൂർത്തിയാക്കുന്ന സമയത്ത് ‘കുറുപ്പ്’ വലിയ ചർച്ചകളിൽ ഇടംകണ്ടിരുന്നു. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
കെ എസ് അരവിന്ദും ഡാനിയേൽ സായൂജ് നായരും ചേർന്നാണ് കുറുപ്പിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
താരപുത്രന്റെ തുടക്ക സിനിമ എന്ന രീതിയിൽ മലയാള സിനിമാ ലോകം മുഴുവൻ ആകാംക്ഷയോടെ നോക്കിയ ഒരു സിനിമയായിരുന്നു ‘സെക്കൻഡ് ഷോ’. ആരാധകരെ നിരാശപ്പെടുത്താതെ സിനിമ നല്ല അഭിപ്രായം നേടിയെടുക്കുകയും ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. അതിനുശേഷം വീണ്ടും ദുൽഖറുമായി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘കുറുപ്പ്’ എന്നതുകൊണ്ട് തന്നെ ഈ സിനിമയെ വളരെ പ്രതീക്ഷയോടുകൂടിയാണ് ആളുകൾ നോക്കിക്കാണുന്നത്.