കേരളത്തിൽ അതിതീവ്ര കോവിഡ് വൈറസ് പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ തിയേറ്റർ ഉടനെ തുറക്കില്ലയെന്ന് ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പല സിനിമപ്രവർത്തകരും ഇതിനോടുള്ള പ്രേതിക്ഷേധം സോഷ്യൽ മീഡിയ വഴി അറിയിയിക്കുകയാണ്. അതിൽ യുവ നടനായ ഉണ്ണി മുകുന്ദനാണ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്
പൊതുവെ മലയാള സിനിമ മേഖലയിൽ ചെയ്യുന്നവരുടെ കാര്യം പരുങ്ങലിലാണ്. 2019 ൽ 180 ഓളം സിനിമകൾ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു, 2020 ൽ 40 ഓളം സിനിമകൾ മാത്രമേ റിലീസ് ചെയ്തിട്ടുള്ളു. ഈ സാഹചര്യത്തിൽ സിനിമലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇവിടെ ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. ഭൂരിപക്ഷം പേർക്കും സിനിമ മാത്രമാണ് ഉപജീവനം. സ്വഭാവികമായും സിനിമ നിന്നുപോകുമ്പോൾ അവരുടെ കുടുംബങ്ങളെല്ലാം പട്ടിണിയാകുന്ന സാഹചര്യത്തിലാണ് തിയേറ്റർ തുറക്കണം എന്ന മുറവിളി ഉയരുന്നത്. അപൂർവമായി ഓൺലൈൻ റിലീസുകൾ നടക്കുന്നു എങ്കിലും, തിയേറ്റർ തുറന്ന് കഴിഞ്ഞാൽ സിനിമ പ്രവർത്തകർക്ക് കൂടുതൽ സിനിമകളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നുണ്ടെകിലും അത് പരിമിതമായ എണ്ണങ്ങൾ മാത്രമാണ്.
അതേ സമയം ആരോഗ്യവകുപ്പ് പറയുന്നത് അടച്ച മുറിയിൽ രണ്ടര മണിക്കൂർ നിരന്തരമായ സമ്പർക്കത്തിലൂടെ രോഗം പകരും എന്നുള്ളത് തന്നെയാണ്. ഇത് തന്നെയാണ് ആരോഗ്യ വിദഗ്ധരും ചൂണ്ടി കാണിക്കുന്നത്. എ.സി ഇടാതെ തിയേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയില്ല, അഥവാ എ സി ഇടാതിരുന്നാൽ കൂടി രണ്ടര മണിക്കൂർ നിരന്തരമായ സമ്പർക്കത്തിലൂടെ രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്. സിനിമ പ്രവർത്തകൻ ചൂണ്ടി കാണിക്കുന്നതു നിയന്ത്രണങ്ങൾ ഒഴിവാക്കിയ മറ്റു മേഖലകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിയാണ്. എന്നാൽ ഇവയിൽ പങ്കെടുന്നവർ ആണെങ്കിലും, ഒരു കല്ല്യണത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യുന്നവരാണെങ്കിലും പരമാവധി ഒരു മണിക്കൂറാണ് നിരന്തരം സമ്പർക്കം വരുക എന്നതാണ് പൊതുവെ ഉള്ള കണക്കു കൂട്ടലുകൾ. തിയേറ്ററിലെ സ്ഥിതി വ്യത്യസ്തമാണ് എന്നതുകൊണ്ടാണ് തിയേറ്റർ അടച്ചിടണം എന്ന് ആരോഗ്യ പ്രവർത്തകർ നിഷ്കർഷിക്കുന്നത്.
— UM